Wednesday 30 December 2020

വെണ്മുകിലെ മരുഭൂവിലായി

 വെണ്മുകിലെ മരുഭൂവിലായി

സ്നേഹ വർഷമായി

വിജനമാം വഴിയിൽ

ഈ കർമചാരി തൻ മാറിൽ

പുളകങ്ങൾ നിറച്ചു

സ്നേഹ വർഷമായിമാറി

പുണർന്നുനിൽപ്പൂ....

കൊട്ടും കുരവയും മഴവിൽ

കുടയും വട്ടംകറക്കി

വിജനമാം വഴിയിൽ

പുണർന്നുനിൽപ്പൂ മഴയെ

മുടികെട്ടാതെ മേലാങ്കി

അഴിച്ചുമാറ്റി രതിയുടെ

ഹർഷവർഷം ഉലയുന്ന

ചില്ലകൾ ചാഞ്ഞുകിടന്നു

തൂവൽ സ്‌പർശമേകി

തുടികൊട്ടി ക്രീഡകൾ ആടി

Monday 28 December 2020

തീ ചൂണ്ടും വിരലുകൾ

  തീ ചൂണ്ടും വിരലുകൾ 

കണ്ണുകളിൽ  കടലായിരുന്നു 

നിങ്ങളെ ചൂണ്ടുന്നു ...

ആ തീ ചൂണ്ടും വിരലുകൾ 

ഉത്തരുവുകളിറക്കി  

ഒരു വീടിൻറെ അസ്ഥിവാരം 

കിളച്ചു കയ്യാളുന്നതോ നീതി 

നീതിപീഠമേ ..


കരുതൽ  ഉള്ളൊരു   

നെഞ്ചിൻ കൂട് 

കരിഞ്ഞു കനലായി 

മാറവെ കണ്ടു പൊള്ളി 

ചോര പൊടിഞ്ഞ  കണ്ണുകൾ.

തീ ചൂണ്ടും വിരലുകൾ 


കക്ഷിചേർന്നു നിങ്ങളും 

ഊതികത്തിക്കുവാൻ 

എത്തുന്നോ  ഈ മഹാവ്യാധിയിൽ 

നീതിപീഠമേ ..


Sunday 27 December 2020

ചായ കടക്കാരൻ കൊച്ചേട്ടൻ

 ചായ കടക്കാരൻ കൊച്ചേട്ടൻ 

ചായ കടക്കാരൻ കൊച്ചേട്ടൻ  

ഉണ്ടല്ലോ നല്ല നൈപുണ്യം

കൈകൾ ഉയർന്നു വീശി

പതപ്പിച്ചതോ  നല്ല സ്വാദുള്ള  

നാടിൻറെ  പാൽ ചായ 

കടയിൽ വരുന്നവരോട്  

നാവും കാതു൦ മിഴികളും 

ചോദിച്ചറിഞ്ഞും പറഞ്ഞും 

ഫേസ്ബുക്കും വാട്സ്‌ ആപ്പും 

ഇല്ലാത്ത കാലത്തു കാലത്തേ 

നാട്ടാരുടെ വിശേഷങ്ങൾ... 

ഇടിവെട്ടിപ്പെയ്യുന്ന മഴയെത്തും 

ഉച്ചി പൊള്ളുന്ന വെയിലത്തും 

മാടക്കടയിൽ തടിബെഞ്ചിൽ 

ആളുകൾ ഒത്തുകൂടുന്നുണ്ട് .


താലി

   താലി

താലികെട്ടി കൊണ്ടുവന്നവളേ 

വല൦ കാൽവെച്ചു പതുങ്ങി 

കുലുങ്ങി വിളക്കെടുത്തു 

വീടിൽ കയറി  ഇരുന്നവളെ 

നാണമോടെ മാറി നിന്നവളെ 

പതിയുടെ പാദം വന്ദിച്ചു 

സിന്ദൂരം എന്നും വരച്ചു  

മക്കളുടെ പൊന്നമ്മയായി ..

കഷ്ടപ്പാടുകളിൽ  പതിയുടെ 

പാതിയായി കൂടെക്കൂടി  

ഒരായുസിൻ പുണ്യം പകർന്നവളെ 

ഹൃദയം നിൻറെ താലിയായി 

നീയോ വീടിൻറെ റാണിയായി.


Saturday 26 December 2020

മായാത്ത കാൽപ്പാടുകൾ

 മായാത്ത കാൽപ്പാടുകൾ 

തീർത്തവർ ഏറെയുണ്ട് 

ജീവിതയാത്രയിൽ  ഇടവഴികളിൽ 

അപരിചിതർ അല്ല ആ 

പരിചിത കാലൊച്ചകൾ

പിന്നിലേക്ക് വലിയുമെൻ  

കാലുകളെ ഒപ്പംകൂട്ടി 

മനസ്സിൽ  ഉത്സാഹമേകി   

നേർവഴികാട്ടിയ  കാൽപ്പാടുകൾ 

ഹൃദ്യമാക്കി ആ മുഖങ്ങൾ 

വർഷിക്കട്ടെ സ്നേഹപുഷ്പങ്ങൾ 

മായാത്ത കാൽപ്പാടുകൾ 

Friday 25 December 2020

ആത്മരോദനം ....


ഇന്ന് ഞാൻ കണ്ടു  

ചിരിച്ചുപോകുന്നു  ചില 

ആത്മരോദനം ....

ഇന്ന് ഞാൻ കാണുന്നു 

ദാന ധർമ്മo നടത്തുന്നവൻറെ 

ആത്മരോദനം ....

പിന്നെകേൾക്കാം 

കള്ളപ്പണം വെളിപ്പിച്ച 

രോദനം ....

ഇന്ന് ഞാൻ കാണുന്നു

കൊലപാതകിയെ തിരയാതെ 

രക്തസാക്ഷിക്കായി 

കൊന്നവനും കൊടിയെടുക്കും 

രാഷ്ട്രിയക്കാരന്റെ 

രോദനം 

ഇന്ന് ഞാൻ കണ്ടു  

ചിരിച്ചുപോകുന്നു  ചില 

ആത്മരോദനം ....

കർദിനാൾ വസ്ത്രത്തിൽ 

കാമദേവനും 

കന്യകത്വം തുന്നിചേർത്ത് 

കന്യകക്കായി പ്രാർത്ഥിക്കുന്ന 

മത പണ്ഡിതർ തൻ രോദനം 

ഇന്ന് ഞാൻ കണ്ടു  

ചിരിച്ചുപോകുന്നു  ചില 

ആത്മരോദനം ..


Thursday 24 December 2020

ഹാപ്പി ക്രിസ്‌തുമസ്‌

 ഹാപ്പി ക്രിസ്‌തുമസ്‌


സൂര്യൻ മേഘപുതപ്പുമാറ്റി

മഞ്ഞുമൂടിയ പുലരിയിൽ

മെല്ലെ മെല്ല നോക്കി പച്ചപ്പാർന്ന

ക്രിസ്മസ് മരത്തിൻ കൈകളിൽ 

മുത്തമിടവേ മഞ്ഞുകട്ടകൾ 

ഹിമദീപ്‌തിയിൽ തിളങ്ങി 

ചിറകു ചേർത്തു ചില്ലകളിൽ 

പാടി  ക്രിസ്മസ് കിളികൾ പാറി.




തണുത്തകാറ്റിൽ വിറച്ചുകൊണ്ട്

അവിടെ ഒരു മുത്തശ്ശൻ കാണുവാനെത്തി 

സമഭാവന തൻ ശാന്തി തൻ

സന്ദേശമെഴുതി, സമ്മാനങ്ങൾ

ക്രിസ്തുമസ് കാർഡുകൾ നൽകി.


പാരാകെ  പുൽക്കുടിൽ കെട്ടി

പൂർണേന്ദുതഴുകവേ ഒരായിരം

വർണ്ണ നക്ഷത്രദീപങ്ങൾ മിന്നി

മാലാഘമാർ പാറി

കുട്ടികൾ പാടിയാടി

ഉണ്ണിയേശുവിനെ വാഴ്ത്തി

ശാന്തി തൻ ജന്മദിനാഘോഷം 

സ്നേഹത്തിൻ ഒരു ക്രിസ്‌തുമസ്‌ .

ഹാപ്പി ഹാപ്പി ക്രിസ്‌തുമസ്‌ .

Wednesday 23 December 2020

സുഗതെ സ്വാതികെ അമ്മേ

 സുഗതെ സ്വാതികെ അമ്മേ

ചിറകൊടിഞ്ഞൊരാ പക്ഷിയും

മഴു തിന്നൊരാ  മരച്ചില്ലകളും

കണ്ണീർപ്പുഴയും തിരയുന്നു നിന്നെ

നിൻ അക്ഷരനിധികൾ 

പാരിലാകെ പാടിപ്പകർന്ന 

കവിതാപുസ്തകതാളുകൾ 

അടക്കം പറഞ്ഞു അമ്മേ

നിൻ മിഴികൾ പകർന്ന 

കാഴ്ചകൾ സ്നേഹമിവിടെ 

സുഗതെസ്വാതികെ അമ്മേ

വിടചൊല്ലിയോ  വേദനയോടെ ..

തുലാമഴ പെണ്ണവൾ

 തുലാമഴപ്പെണ്ണിൻ  ഇടുപ്പിൽ കണ്ടുവായിരുണ്ട 

ചാക്കുകെട്ടുകൾ, വെള്ളി മിന്നൽപ്പിണരു

കൂട്ടിക്കെട്ടി  സഹ്യാദ്രിതൻ ശിരസ്സിൽവെച്ചvl 

താഴ്വാരഭംഗിയാസ്വദിച്ചു  തുലാമഴപ്പെണ് vl

ത്രിസന്ധ്യയിൽ കോരിത്തരിച്ചു നിന്നുപോയി.

  

ദീപവുമേന്തി സഖികളാ൦ മിന്നാമിന്നികൾ 

ആ അണയാത്ത കൽവിളക്കുകൾ വഴി തെളിച്ചു 

കാണുവിനാരണ്യത്തിലെ ഓരോ  പ്രണയക്കാഴ്ചകൾ

മാനുകൾ  മയിലുകൾ കാട്ടും അനുരാഗക്രീഢകൾ  

പ്രണയക്കിളികൾ ചേക്കേറും പൂമരകൊമ്പുകൾ 


പുഴകളിൽ ഉല്ലസിച്ചു ഇല്ലികൾ കുലുക്കി 

ചക്കരവാക്കുമായി കാമുകൻ കാറ്റുമെത്തി 

കൈകൊട്ടിച്ചിരിച്ചു കെട്ടിപ്പിടിച്ച്  ചുറ്റിക്കറങ്ങി 

മഞ്ഞുപുതപ്പിൽ   അവർ  ഇരുട്ടിലേക്കുപോയി

പെയ്യാതെ പോയൊരു തുലാമഴപ്പെണവൾ 

മുത്തശ്ശൻറ് തൊട്ടിൽ

 തൊടിയിലെ കൂരയിൽ 

കുഞ്ഞവൻ കണ്ടുവാ 

മുത്തശ്ശൻറ് തൊട്ടിൽ  

ഇളo കാറ്റുകൊണ്ട് 

മാവിൻറെ തണലിൽ 

കിളികൾതൻ കൊഞ്ചൽകേട്ടു 

കളിവാക്കുപറഞ്ഞു 

ഉറങ്ങാന്നെത്തു൦ അവൻ  

മുത്തശ്ശൻറെ മാറിലായി 

ആ പഴയചാരുകസേരയിൽ. 

Tuesday 22 December 2020

അതിരുകൾ

 അതിരുകൾ 

അതിരുകൾ പറഞ്ഞുതന്ന "പൂകൈതകൾ" 

മുറിവേൽപ്പിക്കാo  മുള്ളുകൾ കുപ്പിച്ചില്ലുകൾ 

അവിടെകണ്ടു കൂട്ടുകൂടുന്ന നാട്ടുകുരുവികൾ 

ഒന്നിച്ചു ഒച്ചയോടെ  പറന്നുനടന്ന വയലുകൾ 

അതിരുകൾ തീർത്ത പൂകൈതകൾ .


പിന്നെയും കണ്ടു കല്ലുകൾ 

മൂർച്ചയുള്ള "കമ്പിവേലികൾ"

കുടിങ്ങി കിടക്കുന്നാചിറകുകൾ 

കാലിൽ ചുറ്റിയാ  തുരുമ്പിച്ചകമ്പികൾ  

അതിരുകൾ തീർത്ത കമ്പിവേലികൾ.



അവ പിഴുതെടുത്തു് തീർത്തു 

വൻമതിലുകൾ ..വൻമതിലുകൾ ....

കോടി വിലമതിക്കും അലങ്കാരങ്ങൾ  ,

അതിനുകാവലായി ആയുധധാരികൾ.

മറ്റു പരസ്യം പതിക്കരുത്.

അനുവാദം ഇല്ലാതെ അകത്തുകടക്കരുത്.

അതിരുകൾ തീർത്ത വൻ മതിലുകൾ 


നാട്ടുപക്ഷികളെ, കണ്ണ് തുറക്കൂ കാണൂ  

ഒടിവേറ്റ ചിറകുകൾ തുന്നിച്ചേർക്കു .

ഈ  സ്വർഗ്ഗീയ ഭൂമിയിൽ ഒരുമയോടെ 

അതിരുകൾ ഇല്ലാതെ  പാറിപറക്കു.  

മരവിച്ചു നിൽക്കുന്ന മരമിതു

 മരവിച്ചു നിൽക്കുന്ന മരമിതു

മണില്ലാത്ത പാർപ്പിടത്തിൽ
മരവിച്ചു നിൽക്കുന്ന മരമിതു
മതിൽകെട്ടിൽ മണ്ണിനെ
തേടി അലയുന്ന വേരിതു.
ഇൻറ്റർ ലോക്കിട്ട മണ്ണിൽ
ഉറവകൾതേടും തായ്‌വേരിതു.
മധുരിക്കു൦ ധാതുക്കൾ തേടി
തുരക്കും തലനാരിഴവേരിതു.
വെട്ടിയൊതുക്കിയ ഓട്ട
കൈചില്ലകൾ കരിഞ്ഞു
പൊള്ളുംചൂടിൽ നിൽപ്പതു ...
കാറിൻറെ ടയറുകൾ
കയറി കയറി ചതഞ്ഞു
പുണ്ണുപിടിച്ച വേരുകളിത്‌
തണ്ടിൻ തടികാക്കുവാൻ
ചുറ്റിപ്പിടിച്ചു പിടഞ്ഞു കിടപ്പൂ
ആഡംബര തറകളിൽ....

ഒരു ദിവ്യ നക്ഷത്ര൦

 ഒരു ദിവ്യ നക്ഷത്ര൦  

വീണുപോയി കുരിശു

മലയിൽ കരിങ്കല്

താഴ്വരയിൽ ആ തൂ  

വെള്ള ചന്തമേകും 

മഞ്ഞുപുതപ്പിൽ  

മരവിച്ചുകിടന്നപ്പോൾ.... 

കർമ്മസാക്ഷി തൻ 

മിഴികൾ ചുവന്നുകണ്ടു

ചോരപ്പാടുകൾ കണ്ടു 

അവൾക്കായി ഉണർന്നിരുന്നു 

നന്ദി മറനീക്കി കാലമേ ...

സ്തുതിപാടി ആകാശമാകെ 

നക്ഷത്രങ്ങൾ നിരന്നു 

ആ കണ്ണുകൾ എല്ലാം 

നിറഞ്ഞിരുന്നു ...   

 

Sunday 20 December 2020

ഗ്രാമത്തിൻ ഭംഗിക്കായി

 ഗ്രാമത്തിൻ ഭംഗിക്കായി  

ചേറിൽ കളംവരക്കുന്ന

ഏരാളെൻറെ  കൂടെ 

വിയർത്തു നിലമുഴുതുനിൽപ്പൂ 

ഒരു ജോഡി കാള....

 

ചാടി ചാടിക്കയറി 

വരമ്പിലാകെ കയറി 

നനഞ്ഞിരുപ്പൂ കൊറ്റികൾ 

തവളകൾ ഓരിവിളിക്കുന്നു 

മഴത്തുള്ളികൾ തകൃതി തികൃതൈയ് 

പാടത്താകെ തുള്ളിക്കളിക്കുന്നു.


പൊന്നിൻനിറം ചാലിച്ചു

കൂലിവാങ്ങി കൂരയിൽ 

പോകേണ്ടേ ഏറു കാളെ   ഏറു 

കാളെ  പാടത്തു ഈ കുളിരിൽ 

   

കണ്ണാ നിൻ ഓമൽചുണ്ടുകൾ ഓടക്കുഴലിനു മാത്രമല്ലോ ..

ഓടക്കുഴലിനു മാത്രം അല്ലോ

കണ്ണാ നിൻ ഓമൽചുണ്ടുകൾ 

ഓടക്കുഴലിനു  മാത്രമല്ലോ 

ആ വെണ്ണകൈവിരലുകൾ 

മെല്ലെ തലോടുന്നതും 

ഓടക്കുഴലിനെ മാത്രമല്ലോ ...

മധുരമാം ലഹരിയിൽ 

മുത്തമേകിതലോടിയതോ 

 

നിൻ നിശ്വാസചൂടിൽ 

വേണുവെട്ടിത്തിളങ്ങുമ്പോൾ  

സപ്തസ്വരവീചികൾ നിറയും 

ഗോകുലമാകെ വർണ്ണ വസന്തമാകുന്നു.


സുസ്മിതയാം രാധയപ്പോൾ 

കിങ്ങിണിപൂക്കൾ  കിലുക്കി 

അരയാലിൻ ചോട്ടിലോടിയെത്തുന്നു 

നിൻ മാലേയമാറിൽ ചേർന്നു

താളം കൊട്ടുന്നു .



നിന്നുടെ തൃക്കടാക്ഷം

തേടി പൈക്കൾ  

പാദപത്മ൦  പുൽകുമ്പോൾ   

കണ്ണടച്ച് നറുപ്പീലിയാട്ടി . 

മുത്തമേകിതലോടിയതോ 

കണ്ണാ നിൻ ഓമൽചുണ്ടുകൾ 

ഓടക്കുഴലിനു  മാത്രമല്ലോ.....


Saturday 19 December 2020

പാഴ്ക്കിനാവുകൾ പകുത്തവർ

 പാഴ്ക്കിനാവുകൾ പകുത്തവർ 

കിടന്നത് പൂങ്കാവനത്തിലല്ല 

പട്ടുമെത്തയിൽ അല്ല ...

ഒത്തൊന്നുചേർന്നവർ മണ്ണിൽ 

ഒരു പ്രേതാലയത്തിൻറെ കോണിൽ 

പാഴ്ക്കിനാവുകൾ പകുത്തവർ 

രാത്രികാലങ്ങളിൽ രാപ്പാടികളായി 

സമൂഹത്തിലെ ആചാരങ്ങൾക്ക് 

അതീതമായി പ്രേമിച്ചവർ   


Friday 18 December 2020

കാളിന്ദിയുടെ കണ്ണീർ

 കാളിന്ദിയുടെ കണ്ണീർ 

കണ്ണാ കണ്ണാ കാർവർണ്ണാ

ആ കറുത്തമറുകുള്ള കാളിന്ദി 

കരയുന്നെ  കണ്ടില്ലേ

കണ്ണാ കണ്ണാ കാർവർണ്ണാ

യുഗങ്ങളോളം  കുളിരോളം

കുണുക്കി ദൂരങ്ങൾ ഒഴുകിയിട്ടു൦   

കണ്ണാ കണ്ണാ കാർവർണ്ണാ

നീ  എന്തേ ഈ 

കണ്ണീർ കാണാത്തേ...



ഗോക്കളും ഗോപാലവൃന്ദങ്ങളും  

തീരത്തു മയങ്ങിവീഴുന്നു 

നാടിനു കെട്ടവൾ  ആകുന്നു

കണ്ണാ കണ്ണാ കാർവർണ്ണാ

കടമ്പുവൃക്ഷങ്ങൾ  മുറിയുന്നു 

വൃന്ദാവനങ്ങൾ വാടുന്നു 

കറുത്തമൊട്ടുകൾ  നിറയുന്നു 

കണ്ണാ കണ്ണാ കാർവർണ്ണാ

നീ  എന്തേ ഈ 

കണ്ണീർ കാണാത്തേ...


കാൽച്ചിലമ്പൊലികൾ  

കാതോർത്തു ,

വേണുരാഗത്തിൽ അലിഞ്ഞെന്നു൦   

പ്രണയമഴനനയാൻ 

കൊതിയായി കണ്ണാ 

കണ്ണാ  കാർവർണ്ണാ

കാളിന്ദി ഇന്ന് കേഴുന്നു 

നീ  എന്തേ ഈ 

കണ്ണീർ കാണാത്തേ...

സ്വയ൦വരം

  സ്വയ൦വരം

സീതയെ സ്വയ൦വരം ചെയ്തൊരു രാമാ  ,

കാട്ടിലേക്കയച്ചൊരു ശ്രീരാമാ,

യജ്ഞം ജയിക്കുവാൻ  കാഞ്ചന സീതയെ 

വാമഭാഗത്തു ഇരുത്തിയ ശ്രീരാമാ 

കണ്ണീരുവറ്റാത്ത ഗര്‍ഭിണിയാ൦ സീതയെ 

ക്രൂരമൃഗങ്ങളുള്ള കാട്ടിലയച്ചു  

വിരഹദുഃഖത്തിൽ രാജ്യം 

ഭരിച്ച രാമാ ജയ്‌   ശ്രീരാമാ 


പ്രിയ ഭരതാ

   പ്രിയ ഭരതാ

അനിയാ പ്രിയ ഭരതാ 

വേണ്ട ഈ ശ്രീരാമ രാജ്യം.

മൂല്യങ്ങൾ ഉള്ള പ്രിയ 

മര്യാദാപുരുഷോത്തമൻ 

സന്തോഷമോടെ ആശീർവദിച്ചു 

നൽകട്ടെ ഈ ഭാരത  രാജ്യം

കാനന്ന വാസിയായി 

കാഷായവസ്ത്ര൦ ധരിച്ചു 

അവതാര ധർമ്മ൦നിറവേറ്റാൻ

ഇറങ്ങുന്ന എന്നെ പിൻ തുടരേണ്ട 

ഇനിയേറെ  സംവത്സരങ്ങൾ

കഴിഞ്ഞാലും വന്നില്ലെങ്കിലും 

വേണ്ട ഈ ശ്രീരാമ രാജ്യം.

ഒരുഗോപുരത്തിന്റെ മുകളിലും

കയറി ആത്മഹത്യക്ക് ഒരുങ്ങരുതെ  

അനിയാ പ്രിയ ഭരതാ 

വേണ്ട ഈ ശ്രീരാമ രാജ്യം.

Thursday 17 December 2020

കവി ഉറങ്ങിപ്പോയോ

 

കവി ഉറങ്ങിപ്പോയോ
ചിരട്ടകത്തിച്ച പോലെ സൂര്യൻ
പരന്ന കറുത്തകല്ലുപോലെ വാനം
രാത്രി ചുട്ടെടുത്തു വട്ടയപ്പം ചന്ദ്രൻ
നക്ഷത്ര കേക്കുമായി ധ്രുവനക്ഷത്രം
പുകഞ്ഞു ചിതറി മഞ്ഞുകട്ടകൾ
അതുമുറിച്ചു തിന്നുകൊണ്ടിരുക്കുന്ന
ഇലപൊഴിഞ്ഞ മരചില്ലകൾ
രുചിയറിയാതെ രസമറിയാതെ
സോമരസത്തിൽ അലിഞ്ഞു
കവി ഉറങ്ങിപ്പോയോ....
കാണൂവാൻ വിളിച്ചുണർത്തു
ശരത്കാല രാത്രികളെ ...

Wednesday 16 December 2020

കിറ്റുകൾ തീർത്ത ഹിറ്റുകൾ

 കിറ്റുകൾ തീർത്ത  ഹിറ്റുകൾ

ഭക്ഷണപ്പൊതികളും നൽകി 

മരുന്ന് പൊതികളും നൽകി

കിറ്റുകൾ തീർത്ത വിജയം 

ജനകീയ അടിത്തറയുള്ള 

പാർട്ടിക്ക് കിട്ടി ഹിറ്റുകൾ 


താങ്ങും തണലും നൽകി 

ഓരോ ഊരിൽ കൊടിക്കീഴിൽ 

ഒന്നിപ്പിച്ചു എതിരാളികളെ 

അതിശയിപ്പിക്കുമാ വിജയം 

അപ്പോൾ സ്വർണ്ണ ബിസ്ക്കറ്റോ 

മണ്ണാകട്ടകൾ ,വേണം കിറ്റുകൾ 

പാർട്ടിക്ക് കിട്ടി ഹിറ്റുകൾ 


Tuesday 15 December 2020

തടവറ

 തടവറ

അരമനയിൽ ഇരുപ്പവർ
അറിയില്ല ഈ തടവ്
തടവറയിൽ ഇരുപ്പവർ
അറിയില്ല ഈ തടവ്
ഈ തടവ് ഹൃദയകൂട്ടിലെ പ്രണയ
പൂക്കൾക്ക് വിരിയാൻ
പറ്റാത്ത തടവ് ...
തലയോട്ടിലെ ചിന്തകൾ
ആകും ചിത്രശലഭങ്ങൾക്കും
പാറാൻ കഴിയാത്ത തടവ്.

Monday 14 December 2020

മിഴികൾ

     എൻ മിഴികളെ 

മിഴികളെ എൻ മിഴികളെ 

നിങ്ങൾ പ്രണയക്കിളികളാ 

കുളിരുള്ള നീർച്ചോലയിൽ 

കൃഷ്ണമണികളോ  തെന്നി 

പോകും കളഹ൦സങ്ങളാ ....


അടുത്താണെങ്കിലും 

കടക്കണ്ണിട്ടു തിരഞ്ഞെങ്കിലും

പരസ്പരം കാണാൻ കഴിയുന്നില്ലയോ   

കിനാവുകളിൽ നിങ്ങൾ 

ചുറ്റിക്കറങ്ങി കണ്ട് 

മനതാരിൽ ഒന്നാകുന്നുവോ...



 

കരിമഷിയും എഴുതണം 

മിഴിപ്പീലികൾ വിരിച്ചാടണം 

നിറങ്ങൾ മാത്രം കാണണം  

കരടുകൾ  ഇളക്കി ചുവന്നു 

കരയരുത്  എൻ മിഴികളെ 

എൻ ഹൃദയ൦ നോവുമേ .

 

പ്രണയമന്ത്രങ്ങൾ ഉരുവിട്ട് 

എഴുതട്ടെ പ്രണയ കാഴ്ചകൾ  

ഒന്നിച്ചു മിഴകളടക്കു൦വരെ 

ഓടികളിക്കണം എനിക്കായി 

വിരഹത്തിൻ പ്രിയ മിഴികളെ  

Friday 11 December 2020

പേപ്പട്ടികൾ

 പേപ്പട്ടി

പേപ്പട്ടികളെ  

തല്ലികൊല്ലു൦ ...

കാവലിരിക്കും

വീട്ടിലെ വാലാട്ടി 

പട്ടിയെ  കെട്ടിവലിച്ചു 

കടിച്ചു കൊല്ലും  ...

എടുക്കണം 

നാടാകെ കുത്തിവെപ്പ് 

കുരക്കാത്ത 

പേപ്പട്ടിയെ കണ്ടു 

റോഡിൽ ഒരു 

ചീറിപ്പായും കാറിൽ 

കാക്കേ കാക്കേ

 കാക്കേ കാക്കേ കാവതി കാക്കേ 

നിന്നോടിഷ്ടം ഉണ്ടെന്നു൦ .

എന്നിട്ടും പടിക്കലെത്തി 

വിളിക്കുമ്പോൾ എച്ചിലുമാത്രം 

ഞാൻ തന്നു...പോ കാക്കേ 

എത്രവെട്ടം പറഞ്ഞു ...

കൂടിലാ കുഞ്ഞി കുയിലിനെ 

പോറ്റുവാൻ എത്ര വിഴുപ്പുകൾ 

തോളേറ്റി പാറി നടന്നു...

കാക്കേ കാക്കേ കാവതി കാക്കേ 

നിന്നോടിഷ്ടം ഉണ്ടെന്നു൦ .

Thursday 10 December 2020

ഇരയാണ്

 ഇരയാണ് 

തൊട്ടപ്പോൾതോന്നി മണ്ണിൻ 

മുഖത്തിളകുന്ന ചുളിവെന്നോ 

വളമണ്ണിലാ വെയിലിലായി 

ഉരുകുകയാണ്, മണ്ണുതിന്നു 

വറുതിയിൽ കഴിയുകയാണ് 

ചെളിയിൽ  ചിലപ്പോൾ കട്ടപിടിച്ചു  

കാഴ്ചമങ്ങി കിടക്കുമ്പോൾ മഴയിൽ

എഴുനേൽക്കുകയാണ്,ഉഴുതു 

മണ്ണു മറിക്കുകയാണ്,  ശ്വാസം 

നൽകി വിത്തുകൾ വളര്‍ത്തുകയാണ്.

ചൂണ്ടകളിൽ  ചോരക്കു ചുവപ്പാണ്  

വേദനകൾകൊണ്ട് പുളയുകയാണ് 

ഇരയാണ് ആരുടെയൊക്കെയോ 

ചൂണ്ടയിൽ മുറിച്ചുകോർത്ത 

മണ്ണിൻ മിത്രമാണ് വിരയാണ്. 

Wednesday 9 December 2020

നിറമടർന്ന ചുവർ ചിത്രങ്ങൾ

 നിറമടർന്ന ചുവർ ചിത്രങ്ങൾ 

ഇന്ന് ചലിക്കുന്നപ്പോലെ തോന്നി 

വിതുമ്പി പറയുവാൻ വെമ്പുമാ 

ചിത്രത്തിന് മിഴികളെ തൊട്ടു  

തലോടി ,ചിതലുകൾ അരിച്ച

വഴികളിലൂടതിൽ തീപ്പൊരി

തുള്ളികൾ മിന്നി ,മനോഗതം 

പറയുവാൻ കഴിയാതെ പിടഞ്ഞു 

പൊലിഞ്ഞുപോയ കിനാക്കൾ 

ചൊല്ലി ചില്ലുകൾചുറ്റും ചിതറി  

ആസിഡുവീണ ഒരു പാവം 

പെണ്ണിൻറെ നിറമടർന്ന ചിത്രം 

ചുവരിൽ നോക്കാൻ പേടി 

മുറിവേറ്റ പല ചിത്രങ്ങൾ 

കണ്ണീരിൽ കണ്ണോടുകണ്ണുകൾ 

നോക്കി ,എന്നേ വരച്ചുവെച്ച 

ഇന്നിൻറെ ചിത്രങ്ങൾ ആ 

കലാകാരൻറെ കൂരയിൽ 

ചലിക്കുന്നപ്പോലെ തോന്നി 


Tuesday 8 December 2020

അടവി

 അടവി

അടവിയെ തഴുകി ഒരു 

തടിനി അവിടൊഴുകി 

ഇളകി ഇളകിയവൾ 

പുളകങ്ങൾ തീർത്തു 

അടവിഅവൾക്കായി 

പൂത്തു പൂവർഷം ഏകി 

കുളിർക്കാറ്റുമേകി 

ഊഴിയിൽ വറ്റാത്ത 

പ്രണയ കഥ പാടി 

വർണ്ണക്കിളികൾ പാറി 

കാട്ടുമൃഗങ്ങൾ ഏറുകണ്ണിട്ടു 

നോക്കി കുതിച്ചുചാടി  

അടവിയെ തഴുകി ഒരു 

തടിനി അവിടൊഴുകി 

തടിനിയിലൂടെ അവർ 

അവിടെയെത്തി ഓരോ 

തടി  അടരുമ്പോൾ 

തടിനിയും വറ്റി ...

ജീർണിച്ച തോലുകൾ 

ഉടുത്തു മാനവർ തുടി 

കൊട്ടി കാടുകൾ കാക്കണം  

.


Monday 7 December 2020

ആ 95ൽ

    ആ 95ൽ  


ആ 95ൽ  പള്ളിക്കുടത്തിന്  

പടിയിറങ്ങുമ്പോൾ എന്തേ 

പിന്തിരിഞ്ഞൊരു  നോട്ടം.

മിഴിയിണകൾ എന്തോ 

പീലിവിടർത്തി പരതിയൊരുനോട്ടം .

ആ അഞ്ചാംക്‌ളാസുമുതൽ 

ഓരോ ബെഞ്ചിലും ഒന്നിച്ചിരുന്നവർ ,

പടിഞ്ഞാറേഗ്രൗണ്ടിലെന്നും  തത്തിക്കളിച്ചവർ  

സ്നേഹബാല്യത്തിന്  ഓർമ്മകൾ 

തേടി പിന്തിരിഞ്ഞൊരു നോട്ടം.



വർണ്ണക്കുടവിരിച്ചുയരത്തിൽ  

നിൽക്കുമാ  ബദാമിന്  തണലിൽ 

പൊട്ടിച്ചു പങ്കിട്ടു ഉപ്പിലിട്ട കായ് കനികൾ  

പിന്നെ കേൾക്കാ൦ കലപിലകൾ 

ചങ്ങാതിപ്പക്ഷികൾ തൻ കൂട്ടം  

കടക്കണ്ണിട്ടുനോക്കി  മിണ്ടാതെ 

പിന്നെ വരിവരിയായി നിന്നു  

വാങ്ങി ഗുരുക്കൻമാരുടെ കടാക്ഷം. 




മനസ്സിൽ മായാ വർണ്ണങ്ങളുടെ 

തേരോട്ടം  തീർത്ത   നിത്യഹരിതമാ 

ചെട്ടികുളങ്ങര HS ൽ 

പോയിവന്നപോലെ സന്തോഷം 

പാരൂർ കടയിലെ നാരങ്ങാമിട്ടായി  

നാവിൽ മധുരിക്കവെ....പല   

മിഴി ഇണകൾ  മഴനനയുംപോലെ 

ആ 95ൽ  പള്ളിക്കുടത്തിന്  

പടിയിറങ്ങുമ്പോൾ എന്തേ 

പിന്തിരിഞ്ഞൊരു  നോട്ടം.


പാതിവഴിയിൽ തനിയെ

 പാതിവഴിയിൽ തനിയെ 

വാനിൽ പാതിവഴിയിൽ എന്നും കാണുന്നു 

ഉച്ചക്കുച്ചിയിൽ വെട്ടിത്തിളങ്ങുന്ന സൂര്യനെ 

നീലക്കുടയുയർത്തി സർവ്വപ്രപഞ്ചത്തിൽ   

പകർന്നുപൊൻവെളിച്ചമേകുമാ സൂര്യനെ.

വേദനപറയാതെ സായാഹ്‍നം മയങ്ങുന്ന സൂര്യനെ

പുലരിയിൽ പുഞ്ചിരിച്ചുയരുന്ന സൂര്യനെ


വാനിൽ വെട്ടിത്തിളങ്ങും തനിയെ ആ  സൂര്യനെ 

അഴൽമേഘങ്ങളോടൊപ്പം അനവധി 

നക്ഷത്രങ്ങൾക്കു പൂക്കൾക്ക് പറവകൾക്കു 

നിത്യം നിറങ്ങൾ വാരിക്കോരി നൽകി 

സ്നേഹസഞ്ചാര മാർഗ്ഗങ്ങൾ ഒരുക്കി.

അനന്തവിഹായസ്സിൽ പണിചെയുന്ന

മധ്യവയസ്‌കനായ ഒരച്ഛൻറെ                 

വട്ടമുഖമുള്ള സൂര്യനെ പാതിവഴിയിൽ ...

Vblueinkpot

നിറം

 # നിറം 

നിറമുണ്ട് എനിക്ക് നിറമുണ്ട് 

എൻറെ ഹൃദയത്തിനു ചുവന്ന 

റോസാപ്പൂവിൻ നിറമുണ്ട് 

ഓരോ ശ്വാസക്കാറ്റിൽ ആടുന്നുണ്ട് 

ഇതളുകൾ മന്ത്രിക്കുന്നുമുണ്ട് 

കൂർത്തമുള്ളുകൾ ഏറെയുണ്ട് 

നിറമുണ്ട് എനിക്ക് നിറമുണ്ട് 


നിറമുണ്ട് എനിക്ക് നിറമുണ്ട് 

എൻറെ തലമണ്ടക്കും നിറമുണ്ട്

വെട്ടിത്തിളങ്ങുന്നുണ്ട്‌ ചിന്തകൾ 

തീർത്ത സപ്‌തവർണങ്ങളുണ്ട് 

പൊള്ളും സൂര്യൻറെ നിറമുണ്ട് 

ഉരുകി മരുഭൂമി തീർക്കുന്നുണ്ട് 


നിറമുണ്ട് എനിക്ക് നിറമുണ്ട് 

മിഴിയിണകൾക്കു നിറമുണ്ട് 

രാത്രി തൻ താരാപഥമുണ്ട് 

ശരത്കാലചന്ദ്രന്റെ വെളിച്ചമുണ്ട് 

വിനിദ്രാ രാവുകളിൽ ഒലിച്ചിറങ്ങുന്ന 

കണ്ണീരുമൊത്തിരി മിന്നുന്നുണ്ട് 

നിറമുണ്ട് എനിക്ക് നിറമുണ്ട് 


നിറമുണ്ട് എനിക്ക് നിറമുണ്ട് 

എൻറെ ഞരമ്പുകൾക്കു 

നിറമുണ്ട് ഈ ഭൂമിതൻ 

നീലിച്ച നിറമുണ്ട് ,സ്‌നഹപ്പുഴ  

വറ്റുമ്പോൾ  നിറമുണ്ടാകുമോ

ജീർണിച്ചതുമാത്രം തളംകെട്ടുമോ   

അത് നിറക്കൂട്ടിൽ തിരയുന്നുണ്ട് 

നിറമുണ്ട് എനിക്ക് നിറമുണ്ട്


Friday 4 December 2020

ഹിംസയാണ് ചുറ്റും

 ഹിംസയാണ് ചുറ്റും

പ്രതീക്ഷയോടെ പുഞ്ചിരിച്ചു മിഴിതുറന്ന

കുഞ്ഞുപൂവിൻ ഇതൾചുണ്ടുകൾ

കടിച്ചുമുറിച്ചു കൊന്നിട്ടു കീടജാതികൾ

തുള്ളിയാടി ഹിംസയാണ് ചുറ്റും

ഹിംസയാണ് ചുറ്റും...


ആ കീടങ്ങളെ നാവുനീട്ടി നക്കിപിടിച്ചു

തിന്നുവാ കൂപമണ്ഡൂകങ്ങളും ചാടി

ചാടി പോകവേ പറഞ്ഞു ഹിംസയാണ് ചുറ്റും

ഹിംസയാണ് ചുറ്റും .


ഇഴഞ്ഞുവന്ന വിഷപ്പാമ്പതാ വിഷംചീറ്റി

കടിച്ചു പിടിച്ചു വളഞ്ഞുപുളഞ്ഞു 

പതുക്കെ പതുക്കെ വിഴുങ്ങി 

പത്തിവിടർത്തി പറഞ്ഞു ഹിംസയാണ് ചുറ്റും

ഹിംസയാണ് ചുറ്റും .


ചിറകടികേട്ട് ചങ്കിടിച്ചു ചക്ഷുശ്രവണനും

പതുങ്ങുവാൻ നോക്കവേ പക്ഷിരാജൻ

കൊത്തിനുറുക്കി തിന്നും വാനിൽ 

വട്ടമിട്ടുപ്പാറി പാടി കൃഷ്ണാ കൃഷ്ണാ 

ഹിംസയാണ് ചുറ്റും.


അഹിംസാ മന്ത്രം ഉരുവിട്ടുവന്ന

മഹാത്മാവിന്നെ കശാപ്പുചെയ്തു നാട്ടിൽ

നരഭോജികൾ പല്ലുകൾ കാട്ടിയിളിച്ചു 

ഏറ്റുപാടി ഹിംസയാണ് ചുറ്റും.


Thursday 3 December 2020

ഋതുഭേദങ്ങൾ

 ഋതുഭേദങ്ങൾ

ഋതുഭേദങ്ങൾ ഭൂമിപ്പെണ്ണിൻ വേഷഭാവങ്ങൾ
വസന്തം പൂവസന്തം അഴകുള്ള സുഗന്ധ൦
അവളുടെ ഉരുണ്ടമേനിയിൽ പൂശവെ
ഗൃഹങ്ങളിൽ നീന്നും പലരും അവളെനോക്കി
ഒരോ ശിശിരരാവും ആ ഇലചേലമാറ്റി
പാൽനിലാവിൽ നക്ഷത്ര മുല്ലകൾ
വിരിയും മഞ്ഞുകട്ടികൾ മയങ്ങാൻ നൽകി.
ഇടക്ക്‌ ഗ്രീഷ്മം അവളോട് കോപിച്ചോ ,
ദാഹിച്ചോടും അവളുടെ കാലടികൾ
കരിയിലകളിൽ കേട്ടു,സർവ്വമറിയും
സംക്രമസൂര്യൻ നുണയാൻ മധുരപഴങ്ങൾ നൽകി
ചാരുതയോടെ കളിച്ചുചിരിക്കു൦
നവയൗവനമീയുർവരക്ക് ,മഴവിൽക്കുടനൽകി
വർഷം മുത്തുകളേകി കുളിർകാറ്റിൽ
അവൾ ചുറ്റിക്കറങ്ങി ആസ്വദിച്ചു ....

Wednesday 2 December 2020

തഴപ്പായ്

  തഴപ്പായ് 
തഴപ്പായ് നെയ്തു എടുക്കേണ്ടെ
തോട്ടിൻ വക്കിലെ പൂത്തകൈതോല
കണ്ട് താഴ്ത്തി മുറിച്ചു വെക്കേണ്ടെ 
അരികിലെ കൂർത്ത മുള്ളുകൾ
കൊണ്ടുകീറാതെ അരിവാളിനാൽ 
ഓരോന്നും കീറിക്കളയേണ്ടെ

നനച്ചുണക്കിമയം വരുത്തിയ ഓലകൾ 
മുറുക്കിചുറ്റി കെട്ടിവെക്കേണ്ടെ
നേടുകയും കുറുകയും നിവർത്തി
ഇഴകൾ നൂത്തു നൂത്തു ഇരുന്നിരുന്നു
വിടവില്ലാ തഴപ്പായ്മെടയേണ്ടെ

അതിരുകൾ ഇല്ലാ ഇല്ലത്തെ തമ്പ്രാട്ടിക്കു 
കൊടുക്കേണ്ടെ ,ഉള്ളാടത്തി  പെണ്ണിൻ  
തലയിൽ ഒരുകൊട്ട തഴപ്പാകെട്ടുണ്ടെ 
കിനാവുകൾ കാട്ടും തഴപ്പാകെട്ടുണ്ടെ     
കൂരയിൽ അടുപ്പുപുകയാൻ 
വിലയ്‌ക്കു വാങ്ങേണ്ടെ 

മാമ്പൂവ്

    മാമ്പൂവ് മാമ്പൂവ്  മണക്കുന്ന മകര മാസം  മനസോടിച്ചെല്ലുന്നു മാഞ്ചോട്ടിൽ  മാനത്തുനോക്കി ഇളം കാറ്റിൽ  ആടുന്നു മാകന്ദ പൂമകുടം. പൊൻവെയിലിലോ കണ...