Wednesday 27 February 2019

ചതുപ്പുകൾ

      ചതുപ്പുകൾ
ചോര ഊറ്റികുടിക്കും ചതുപ്പുകൾ ,
പെട്ടുപോയി ആ കിളി
ചിറകുകൾ ഒടിഞ്ഞു
ഒരു ചതുപ്പിലായി.
കെട്ടിയിട്ടോ കാട്ടുവള്ളികൾ
ചുറ്റും നിൽപ്പൂ അരമേറും
ദർഭപുല്ലുകൾ....
ഇനി പറക്കാൻ കഴിയുമോ ?
നീറും മുറിവുകൾ ,
നിണം നിറയുമാകരയിൽ
എന്നിട്ടും വീര്യം ചോരാതെ
ശിരസ്സുയർത്തി നടന്നു .
ചതുപ്പിൽ കാത്തിരിപ്പിലാണ്
ഇനി വരും പുലരിയിൽ ആ കിളി
ചിറകുകൾ വീശി പറക്കാൻ .
അതിൻ കൂട് കരയുകയാണ് .

സ്വാന്തനത്തിൻ കാറ്റിൽ 
ആരവങ്ങൾ ഉയരവെ
ആയിരങ്ങൾ സാക്ഷിയായി

ആ സായാനം എത്തിയെ 
ചിറകുകൾ വീശികുടഞ്ഞു നീ
ധീരനായി വായുവിൽ ഉയരുക 
സന്തോഷമോടെ ചേക്കേറുക.
ആദരവോടുകൂടി നേരുന്നു 
അഭിനന്ദനം അഭിനന്ദനം.
        

Tuesday 26 February 2019

The Imperial Eagle


   The Imperial eagle

Mirage you the imperial eagle
Fly over the snowy mountains,
Witness the starry night,
Souls of the martyrs will guide
Above the clouds your
Stretchy bravura wings
Swiftly fiery eyes, easily
Make out the targets.
In the landscapes terror hides.
 The venom breeds in bifid tongues, 
That spits too long and harms to
My brothers and sisters.
Tear up by the roots.
So courageous, the Imperial eagle
 You did the job well for
the Epitome of the world
My motherland, India.
Salutes, the Indian Air force.


മിറാഷ്

മിറാഷ്
മിറാഷ് നീ
ഉയർന്നുപൊങ്ങി കരിമേഘങ്ങൾക്കും
മുകളിൽ നീ കൃഷ്ണപരുന്തായി
ധർമ്മ൦ ജയിക്കണം ..
ഭാരതഭൂമി കാക്കുക.
കൊക്കുകൾ കൂർപ്പിച്ചു
ചിറകുകൾ വിരിച്ചു
തീ പാറും കണ്ണുകളാൽ തിരഞ്ഞു ,
വിഷം തുപ്പും ഭീകരസർപ്പങ്ങൾ
മേയുന്ന പച്ചപടർപ്പിൽ താഴ്ന്നിറങ്ങി.
ക്ഷണനേരം കൊണ്ടു കഷണമാക്കി
രക്തദാഹ൦ തീർത്തു.
കാശ്മീരം ആ സ്വർഗത്തിൽ
പൊലിഞ്ഞ ജീവനുകൾക്കു
പ്രതിക്രിയ നടത്തി..

Monday 25 February 2019

ആ പച്ചപുല്ലുകൾ ..

കണ്ടൊരോ ചെടികളും കരിഞ്ഞിരുന്നു
പക്ഷേ ,വറ്റിവരണ്ട നദീതടത്തിൽ ..
കാറ്റിൽ ആടി അലകൾ തീർത്തു
ചന്തമോടെ നില്പുണ്ട് ആ പച്ചപുല്ലുകൾ ..
വിടരുന്ന പൂക്കൾക്ക് ചീഞ്ഞ ഗന്ധം
നദി മരിച്ചപ്പോൾ തുടരുന്നു
 തീരാത്ത രക്തദാഹം..
അതിൽ തൊട്ടാൽ വിരലുകൾ മുറിയും 

Sunday 24 February 2019

അനശ്വരമായ പ്രണയം

  അനശ്വരമായ പ്രണയം
മരണത്തെ എങ്ങനെ  പുൽകണം,
എന്ന് എന്നോട് ആരോ ചോദിച്ചു.
പ്രിയേ നമ്മുക്ക് ഒന്നായി മരിക്കണം
എത്രവട്ടം പറഞ്ഞിട്ടുണ്ട് ഞാൻ.


ഓർമ്മയില്ലാതെ നീ ഏറെക്കാലമായി
കിടപ്പിലാണ്..
തെക്കേമുറിയിൽ ആ പഴയകട്ടിലിൽ
നിന്നെപുണർന്ന് വിതുമ്പി കിടക്കണം.



ഒത്തിരിപേർ മക്കൾ, ചെറുമക്കളും ചുറ്റുo
നിൽക്കുമ്പോഴും എന്റെ വിറച്ചുണ്ടുകൾ
ചന്ദനം ചാർത്തിയ  നിൻ നെറുകയിൽ
മൃദുചുംബനം പകർന്ന് ,

ഗദ്ഗദമോടെ പറയുന്നു
അനശ്വരം മീ പ്രണയം ....


രാകിളികൾ തൻ പാട്ട് കേട്ടുവോ
കുളിർകാറ്റിൽ ദിവ്യഗന്ധo നിറഞ്ഞുവോ
പ്രണയ വർഷങ്ങൾ ഹർഷങ്ങൾ നിറയട്ടെ.
അവിടെ പുഞ്ചിരി ദീപങ്ങൾ
ഏന്തുന്ന  ഒരുമാലാഖയായി.
എൻ കൈപിടിച്ച്  ഉയർത്തെഴുന്നേൽക്കു .


ഹൃദയങ്ങൾ  പൊടിയുന്നപോലെ
എൻ ശ്വാസവും നിൻ ശ്വാസവും
ഒന്നായി ഉയരുന്നപോലെ ..
ആരൊക്കയോ തേങ്ങുന്നു.
ഈ ഒളിമങ്ങാത്ത രാവിൽ
സ്വർഗം വാതില്‍തുറക്കുന്നു..
പ്രിയതമേ , നമ്മൾ മരണത്തിലും ഒന്നാണ് .

Monday 18 February 2019

രണ്ടു കിളികൾ

 രണ്ടു കിളികൾ
അവർ രണ്ടു കിളികൾ
ചേലുള്ള ചിറകുളള ഇണക്കിളികൾ
കൊക്കുരുമ്മി  തൊട്ടുരുമ്മി
മലകൾ ,പുഴകൾ കാനനങ്ങൾ താണ്ടി
ഇളം കാറ്റിൽ ആടിപാടി .
കൂടു കൂട്ടാൻ ഒരു ചില്ലതേടി
അങ്ങനെ ഒരുസുന്ദരഭൂവിൽ
സമൃദ്ധമായത്തിമരത്തിൽ
താഴ്‌ന്നിറങ്ങി മധുര പഴങ്ങൾ രുചിച്ചു.

ഓരോ ചുള്ളി കമ്പുകൂട്ടി
ഒരു സ്വപ്നകൂടു തീർത്തു.
അവരുടെ സ്വപ്നം പൂവണിഞ്ഞു
ആ പെൺ കിളി മിന്നും
പൊന്നിൻ മുട്ടയിട്ടു .
അവർ മെയ്യാൽ പകരും
ചൂടിൽ കുഞ്ഞുഹൃദയം
തുടിച്ചു ...പുറം തോട്‌ പൊട്ടി
മൊട്ടു വിരിയുമ്പോലെ
ജീവശ്വാസം എടുത്തു
ഒരു കുഞ്ഞുകിളി ചിരിച്ചു .

ആ കളിച്ചിരി കേട്ട്
കരിനാഗം ആ മരച്ചുവട്ടിലെത്തി.
ഫണം വിരിച്ചു വാലിൽ
കുത്തിപ്പൊങ്ങി ചുറ്റിപിടിച്ചു
ആ തടിമരത്തിൽഫണംവിരിച്ചു
ചീറ്റി ചീറ്റി കൊത്തി കൊത്തി
ചുറ്റുംനോക്കി കണ്ണ് ഉരുട്ടി
നാക്കുനീട്ടി നക്കി ,മർമ്മരങ്ങളോടെ
 വിറച്ചുപഴുത്ത ഇലകൾ
 പഴങ്ങൾ പൊഴിഞ്ഞുവീണു .

അപായ സൂചനമണത്തറിഞ്ഞ
അണ്ണാര്‍ക്കണ്ണന്‍മാർ കുരങ്ങന്മാർ
അരികെ ഇലച്ചിലുകളിൽ
ചിലച്ചു ചിലച്ചു ചാടി പോയി
കലുഷമാം കാർക്കോടക വിഷം ചീറ്റി.
പടിപ്പുര എത്തിയ പാമ്പിൻറെ
തീക്ഷണമാ൦  കണ്ണിലേക്കു നോക്കി
ആ രണ്ടുകിളികൾ ചിറകുകൾ
വിടർത്തി കുഞ്ഞിനെ കാത്തു
കൊക്കുകൾ കൊണ്ടുകൊത്തി...

പക്ഷേ ,വിഷമുള്ള പല്ലുകൾ തൂവലുകൾ
ഓരോന്നായിപിഴുതെടുത്തു 
ചുളിക്കമ്പുകൾ ഒടിഞ്ഞുതൂങ്ങി
പ്രക്ഷുബ്‌ദമാം ആ കൊമ്പിൽ
കുഞ്ഞു കിളി വാവിട്ടുകരഞ്ഞപ്പോൾ
തുടങ്ങുന്നു  തീപാറും പോരാട്ടം
കരിനാകത്തിന് കണ്ണുകൾ
കൊത്തിപറിച്ചു ഒന്നായി ആ
രണ്ടുകിളികൾ ....ഒടുവിൽ
കൂർത്ത കൊക്കിനാൽ
കരിനാഗത്തിൻ തല അറുത്തെടുത്തു...

Friday 15 February 2019

Big Salute to the CRPF soldiers.


The country is weeping

Hey, Mountains in Kashmir

You stand firm and watch.

Looking too far to diversity

Of this land, how is it

The epitome of this world

Unity in diversity is so divine

Be proud to be an Indian.



It’s our brothers, CRPF soldiers.

From different states,

Bombs exploded the convoy
Flesh and blood scattered.

Gushed blood from hearts

It melts the valleys” Feb 14”

Remains as the black clot

In the streets…..

It’s so hot…ardent patriotism


An entire nation doesn’t spare you

“The Catalyst” came from outside

No apology to terror campaigns.
Left no stone unturned for unity

Day and night safeguards in borderlines

From Kashmir to Kanyakumari



Reverence to the coffins
Wrapped in the tricolor flag,
boldly bravely marching to houses.
Mother, wife, and children wailing
burst up in grief.
The martyrs rise up to the sky
Shine as eternal stars.



Big Salute to the CRPF soldiers


Thursday 14 February 2019

Salute to the Brave CRPF soldiers.

  കരയുന്നു ഈ രാജ്യം
അവന്തിപുരയിൽ മലകൾക്ക്
അപ്പുറം നിന്നും ഇപ്പുറമെത്തിയവർ
ഓർക്കുക ,മാപ്പു തരില്ല
ഈ ജനനി ജന്മഭൂമി...
പൊട്ടിതെറിച്ചത് കത്തിയമർന്നത്
എന്നും അഭിമാനമാം ആ മക്കൾ. 

പെട്ടിയിലാക്കി ത്രിവർണ്ണ
പതാകയിൽ പൊതിഞ്ഞു...
കൊണ്ടുവരുന്നു താങ്ങായും
തണലായും ധീരമായും
പിറന്ന മണ്ണിനെകാത്ത
എത്രെയോ സൈനികരെ .

രക്തസാക്ഷികൾ നിങ്ങൾ
ഉയർത്തെഴുന്നേൽക്കും
ജ്വലിച്ചുനിൽക്കും നക്ഷത്രങ്ങളാകും.
കരയുന്നുണ്ട് ഈ രാജ്യം
കരയുന്നുണ്ട് ആ വീടുകൾ
അമ്മയും ഭാര്യയും മക്കളും .
Salute to the Brave CRPF soldiers.

Friday 8 February 2019

തുമ്പി തുള്ളി

    തുമ്പി തുള്ളി
കാവിൽ ആയില്യം പൂജയല്ലോ.
തുമ്പി തുള്ളി തുടങ്ങിയലോ
കുരുത്തോലപന്തലിൽ
കർപ്പൂരo  ഉഴിയുമ്പോൾ ..
പുള്ളുവൻ പുള്ളോത്തി പാട്ടുംകേട്ടെ
ചിങ്കാരമേളവുംകേട്ടുവെലോ.
തുമ്പി തുള്ളി തുടങ്ങിയലോ
കാവിൽ ആയില്യം പൂജയല്ലോ.


മിന്നും കസവുള്ള ചേലചാർത്തി
കയ്യിൽ കവുങ്ങിൻ പൂക്കുലകൾ  .
വെള്ളികുലുസിൻ മാറ്റൊലികൾ
മിന്നുംകൂന്തൽ അഴിച്ചാടി പെണ്ണ്.
തുമ്പി തുള്ളി തുടങ്ങിയലോ
കാവിൽ ആയില്യം പൂജയല്ലോ.


ചേട്ടന്മാർ ആർപ്പുവിളിക്കാനുണ്ട്
ചേച്ചിമാർ കുരവവിളിക്കുന്നുണ്ട്
കരിവീരന്മാർ എഴുന്നെള്ളിയെത്തവേ
തുമ്പി തുള്ളി തുടങ്ങിയലോ
കാവിൽ ആയില്യം പൂജയല്ലോ.

ആനന്ദ നൃത്തത്തിൽ പുഞ്ചിരിച്ചു
തുമ്പി തുള്ളി തളർന്നിരുന്നു
മഞ്ഞൾ ഇളനീരിൽ  സ്നാനം ചെയ്തു 
ആയിരം ദീപങ്ങൾ അവൾ തെളിച്ചു
കാവിൽ ആയില്യം പൂജയല്ലോ.
താനെ താനന്നെ താന താനെ
താനെ താനന്നെ താന താനെ


Thursday 7 February 2019

വെണ്ണിലാവിൻ പൊന്നാമ്പലെ

വെണ്ണിലാവിൻ   പൊന്നാമ്പലെ
എന്തേ ,ഈ പൂകവിളിൽ കണ്ണുനീര് ?
ശ്യാമയാംസുന്ദരി ആകാശമേടയിൽ
ചിരിച്ചും കളിച്ചും കെട്ടിപ്പുണർന്നുവോ,
നിൻ സൽഗുണ ദേവനാംശശാങ്കനെ.  


ഓരോയാമങ്ങൾ വാനംനോക്കി
പച്ചപത്രികൾ കഴുകിതുന്നി
പൊയ്കയാം മെത്തയിൽ വിരിച്ചു
കുഞ്ഞോളങ്ങളിൽ കാത്തിരുന്നു
നീ നിൻ പ്രാണനാം പ്രിയകാന്തനെ.


ഇടിവെട്ടിമഴപെയ്തു.ഹൃദയം പിടഞ്ഞു
നീ ചെളിക്കുണ്ടിലേക്കുവഴുതി വീഴവേ.
ദൃഢപ്രണയത്തിൻ ശക്‌തിയിൽ
വിദൂരെ ആ മേഘപാളികൾ പിളരുന്നു ...

പാൽനിലാവിൻ കരങ്ങൾ വന്നുതൊട്ടു. 
പൂവേ നിൻ കണ്ണീർതുടച്ചു

 രാകിളികൾപാടി ,നക്ഷത്രങ്ങൾ മിന്നി
നിന്നെയൊരുക്കി ദേവസുന്ദരിയാക്കി
ഇളങ്കാറ്റിൽ  പ്രണയസുഗന്ധംനിറഞ്ഞു .
വെണ്ണിലാവിൻ  പൊന്നാമ്പലെ പൊയ്കയിൽ .
മധുവിധുരാവിൻ ആഘോഷമായി.

Wednesday 6 February 2019

ഓലകിളികൂട്

    ഓലകിളികൂട്
കൈതോടിനു അരികത്ത്
തെക്കേത്ത് ഒരു തെങ്ങുണ്ട്
ആ ഒറ്റ കൊന്നതെങ്ങിൽ
തുഞ്ചത്ത് ഒരുകൂടുണ്ട് 

തന്നനേ താനന  തന്നനേ താനന
താനാനെ തന്നനേ താന്നെ താനോ (2)


മഞ്ഞളിന് നിറമുള്ള
കുരുത്തോല ആടാനുണ്ട്
പൂക്കുലകൾ കയ്യിലെടുത്തു
അണ്ണാക്കണ്ണൻ തുള്ളാറുണ്ട്

കിളികള്തന് കച്ചേരി
കാറ്റേകും ഇലത്താളo
ഓലകിളികൂടിനൊരു  ചാഞ്ചാട്ടം

തന്നനേ താനന  തന്നനേ താനന
താനാനെ തന്നനേ താന്നെ താനോ (2)


തെക്കോട്ടും വടക്കോട്ടും
തെങ്ങാകെ അനങ്ങുമ്പോൾ
അമ്മക്കിളി ആകൂട്ടിൽ പുലമ്പാറുണ്ട്

കാലം തെറ്റിമഴപെയ്യും
കടലാകെ തിരകളുണ്ട് .
കുഞ്ഞുകിളികൾ നനയാവിധം
ഓലകീറുമെടയണം 

മിഴിയടക്കാതെ
മഴയൊലിക്കാതെ
ആ പവിഴകൂടുകാക്കണം.

തന്നനേ താനന  തന്നനേ താനന
താനാനെ തന്നനേ താന്നെ താനോ (2)



വാനം മേലെ മുടിവെടുത്തു
ഇടിമിന്നൽ പറന്നടുത്തു
ഒറ്റകൊന്നതെങ്ങിൽ ആകെ
തീ പടർന്നു .

അയോ ..തീ പടർന്നു
അമ്മക്കിളി കരഞ്ഞു
മേലേക്ക് ഉയർന്ന് പൊങ്ങി;
കുഞ്ഞിക്കിളികൂടോ
കരിഞ്ഞു കരിഞ്ഞു
അല്പപ്രാണികളുമായി
തോട്ടിൽവീണു..

തന്നനേ താനന  തന്നനേ താനന
താനാനെ തന്നനേ താന്നെ താനോ (2)

Monday 4 February 2019

തൊട്ടാവാടി പെണ്ണേ .

തൊട്ടാവാടി  പെണ്ണേ .
ലാവണ്യവതി നീയെന്നും
വീണ്ടും അമ്പല കുളക്കരയിൽ  കണ്ടു.

മെല്ലെചാരെച്ചെന്നു
ചിങ്കാരം ചൊല്ലി
തൊട്ടപ്പോൾ നുള്ളി
നോവിച്ചു നീ എന്നേ.

കാലിൽ തട്ടിതള്ളിയിട്ടു നീ എന്നെ 
മഞ്ഞു മൂടിയ കുളകടവിൽ .
ചോരപൊടിഞ്ഞിരുന്നു എന്റെകരങ്ങൾ .
കുളിരിൽ വിറകൊണ്ടു ചുണ്ടുകൾ .
കണ്ട്  കാറ്റിൽ അടിചിരിച്ചു പെണ്ണേ.

കുളി കഴിഞ്ഞു ഞാൻ വരുമ്പോൾ
നിൻമിഴികൾ കൂമ്പിയദളങ്ങൾ.
നീ കരുതി  സ്നേഹപൂക്കൾ  .
പ്രണയ ശലഭങ്ങൾ ചുറ്റി പറന്നു.
ഞാൻ നിന്നെ നോക്കി നിന്നു
തൊട്ടാവാടി  പെണ്ണേ .

Saturday 2 February 2019

Spikes on fronds


  Spikes on fronds

“The browsers” be alert
Spikes on fronds
is tough, can crush
like teeth on jaws
of predators hang around
"The tree" in the lonely desert.

Eats the dust

Drinks the mist

Never hurt

With its frontage

The firmly shady tree


 The firmly shady tree
Trunk with broken barks,
Leafy branches sways

With long slender green pods
No fragrance of flowers
No single birds’ sounds.

But firmly the shady tree.



While, Taxies, autos and KSRTC buses

Ambulances stops

The gush of people
meets here with pains

In rain or hot shine
in the shade of “the cassia tree”
helping hands of god seen

Humanity still alive
Sharing the bowl of porridge,
Hopes for better Medicare.



What happens on the floors?
The tree can see all wards
the doctors and nurses
on their toes in rounds
Infant to old in tubes,
 those feeding painkillers.
Have several days of severe pain
Patients find soothe..
Restless bystanders

With aching hearts.


“The brutal Oncogenes ”

Made “Burning pain "and “cries”
Cruel fate in the planet
Long queue in each ward
Long queue in labs
some are seen in streets
Out of stock medicines,

Out of working machines.
in an emergency sprint to miles.
Biopsies, therapies, and autopsies.


The ambulances sound around
once the day of healing arrives

In the shade of the tree
little buds may smile
little birds might sing
“Heart of the tree while weeps
 in deep serene"...

In the regional cancer center.




മാമ്പൂവ്

    മാമ്പൂവ് മാമ്പൂവ്  മണക്കുന്ന മകര മാസം  മനസോടിച്ചെല്ലുന്നു മാഞ്ചോട്ടിൽ  മാനത്തുനോക്കി ഇളം കാറ്റിൽ  ആടുന്നു മാകന്ദ പൂമകുടം. പൊൻവെയിലിലോ കണ...