Wednesday 12 June 2019

മഴയുംകടലും

തിമിർത്തുപെയ്യുന്ന മഴയും
ഇളകി ഉയരും താഴുംകടലും
കമിതാക്കളാണ് ,അവർപുണർന്ന്
മദിച്ച്‌രസിക്കുമ്പോൾ കാർമേഘവാനം
ഗർജ്ജിച്ചിരുന്നു..

കടിഞ്ഞാൺ ഇല്ലാത്ത ബന്ധമാണ്
ഹരിതശോഭയാം ആ കരയെ
തുടരെ തുടരെ കടൽ മറന്നു.
വഞ്ചിയും വലയും കൈക്കലാക്കി.
ഉയർന്നു വീശിയാതിരകളിൽ  പുലിമുട്ടുകൾ
എല്ലാം ചിന്ന ഭിന്നമായി..

ചേറിൽ കര നാറി പഷ്ണിയായി.
കരതൻ കണ്ണീരു കാണാതെ ,
അലറുംകടലും പൂതനപോലെയാ പെരുമഴയും,
ഓർക്കണം കുടിലിൽ   പെണ്ണൊരുത്തി
കടലിൽ  പോയ പ്രിയ
അരയനെകാത്തിരിപ്പാണ് .
Vinod kumar V

No comments:

Post a Comment

മാമ്പൂവ്

    മാമ്പൂവ് മാമ്പൂവ്  മണക്കുന്ന മകര മാസം  മനസോടിച്ചെല്ലുന്നു മാഞ്ചോട്ടിൽ  മാനത്തുനോക്കി ഇളം കാറ്റിൽ  ആടുന്നു മാകന്ദ പൂമകുടം. പൊൻവെയിലിലോ കണ...