Thursday 12 November 2020

മൂടില്ലാത്താളികൾ

  മൂടില്ലാത്താളികളെ .

മൂടില്ലാത്താളി നീ ഒരുരക്തദാഹി  

പെരുമഴയത്തോ അതോ കൊടും വെയിലത്തോ  

അറിയില്ല നീ നുഴഞ്ഞുകയറി ആ തണലിൽ. 

ഈ ചുരുണ്ടവള്ളികൾ മിന്നും  സ്വർണ്ണമോ. 

കെട്ടാത്തമുടി അഴകോടെയാട്ടി തീക്ഷ്ണം

ഒട്ടിപ്പിടിച്ച മരത്തിൻ  മരത്തോലഴിച്ചു

ചുറ്റിപ്പടർന് പുളയുന്ന പാമ്പുകൾ പോലായി

 


മരത്തിൻ കൈത്തണ്ടുകൾ  കെട്ടിയിട്ടു 

കരുത്തനാണെങ്കിലും കാറ്റിൽ 

ഉലഞ്ഞെങ്കിലും കൂർപ്പിച്ച തലനാരിഴകൾ 

ആണിക്കല്ലുകളായി  ഹൃദയത്തിൽ  

തുളഞ്ഞുകയറി അകക്കാമ്പു കവർന്നു. 


ആ മരംചോരനീരാക്കി തീർത്തൊരു 

പച്ചപ്പു൦ പൂക്കളും കരിഞ്ഞു കരഞ്ഞു.    

മേദസിനിയായി മുറുകിപ്പിടിച്ചവൾ  

വീര്‍പ്പുമുട്ടിച്ചു പൈശാചിക നൃത്തമാടി    

ആതിഥേയൻറെ പ്രാണനാഡിയിൽ 

കോർത്തിട്ടു കാണിക്കും നിൻ കലികകൾ   

കണ്ടപ്പോൾ കലിവന്നു ,ഓർമ്മിപ്പിക്കട്ടെ

ഇതു പൂവല്ല പൂവല്ല രക്തതുള്ളികൾ ....

ചതി കതിരാകില്ല മൂടില്ലാത്താളികളെ .

No comments:

Post a Comment

മാമ്പൂവ്

    മാമ്പൂവ് മാമ്പൂവ്  മണക്കുന്ന മകര മാസം  മനസോടിച്ചെല്ലുന്നു മാഞ്ചോട്ടിൽ  മാനത്തുനോക്കി ഇളം കാറ്റിൽ  ആടുന്നു മാകന്ദ പൂമകുടം. പൊൻവെയിലിലോ കണ...