Sunday 20 January 2019

നാട്ടുമാവിൻ

നാട്ടുമാവിൻ തണലിൽ
ഓടിച്ചെല്ലുവാൻ
മോഹമേറെയാണ്.
മകര മഞ്ഞുമാറി
കുംഭചൂടുകൂടി.
നാട്ടുമാവിൻ
കൊമ്പിലേറെ
സൂര്യരശ്മികൾ
പരിലസിക്കവേ,
തളിർമാവിലകൾ
മന്ത്രിക്കുന്നു
പരിമളംനിറഞ്ഞ
സ്വർണ്ണ കനികൾ 
ഭുജിക്കുവാൻ
എത്തിയോ കിളികളും
അണ്ണാറകണ്ണനും .
ചില്ലാട്ടം ആടും പിള്ളേരും.
താഴെവീണു
എനിക്കുവേണ്ടിയും 
ഒരു  മാമ്പഴം.
ഓടിച്ചെന്നു എടുക്കാൻ
ഒരുങ്ങുമ്പോൾ
മാ മരത്തിൻ വേരിൽ
കാല്‍വിരല്‍ തട്ടി
ചോര പൊടിഞ്ഞു
നഖം ചതഞ്ഞു
നീറവേ  ചാഞ്ഞ്
കിടന്ന ചില്ലകൾ
കൈതാങ് തന്നു.
പഴുത്ത മാവിലകൾ
വീശിതന്നു..
മധുരിക്കുന്ന
മാങ്ങതിന്നു .
ആ മരത്തണലിൽ
വേദനകൾ
മറന്നുപോയി.
കളിചിരികളും
പഴംപാട്ടുകളും
കേൾക്കുന്ന
പൂചില്ലകൾ
മധുരിക്കും
ഓർമ്മകൾ
പകരുന്നുയിന്നും
വേദനിക്കുമ്പോൾ
തണലുകൾ.
 

No comments:

Post a Comment

മാമ്പൂവ്

    മാമ്പൂവ് മാമ്പൂവ്  മണക്കുന്ന മകര മാസം  മനസോടിച്ചെല്ലുന്നു മാഞ്ചോട്ടിൽ  മാനത്തുനോക്കി ഇളം കാറ്റിൽ  ആടുന്നു മാകന്ദ പൂമകുടം. പൊൻവെയിലിലോ കണ...