Monday 11 March 2019

മുഴുഭ്രാന്തൻ

      മുഴുഭ്രാന്തൻ
ഹേയ് ഭ്രാന്താ , മുഴുഭ്രാന്താ
നീ നീറുകയാണ് നിൻ തെറ്റുകളിൽ
പശ്ചാത്തപിച്ചു ആരുംകാണാതെ ,
സ്ഫുടം ചെയ്തു എഴുതുന്നകാവ്യങ്ങൾ
ഗുഹാമുഖങ്ങളിൽ,ഓലകീറുകളിൽ
നിർത്താതെ എഴുതിനടന്നു
നീ കണ്ടസത്യങ്ങൾ ,നിൻറെ വേദനകൾ .
നിൻറെ നാടും ,നിൻറെ വീടും
സമുദായചിട്ടകളും നിന്നെവെറുത്തു.
നിന്നെ ചീമുട്ടയെറിയാം
നിനക്ക് സ്വർഗ്ഗത്തെ പുൽകാൻ
കഴിയുകയില്ലായിരിക്കാo
ഭ്രാന്തനായി തോനാം
താടിയും മീശയും തലോടി
മൂളിപാട്ടു പാടി ഊടുവഴികളിൽ
മുഷിഞ്ഞ വസ്ത്രദാരിയായി
ബീഡിവലിച്ചു നീ നിൽക്കുമ്പോൾ
ചിലർ നിന്നെ ചങ്ങലകെട്ടി നടത്താം
അവഗാഹമില്ലാത്തവർ
വിവാദങ്ങൾ തീർക്കും .
ഹേയ് കാട്ടാളാ,നിൻറെ ജീവിത
വ്യഥകൾ അറിയാതെ
നിൻറെ കാവ്യങ്ങൾ വായിച്ചറിയാതെ
ഞാനും വിളിക്കുന്നു നിന്നെ
മുഴുഭ്രാന്താ.....നീ എഴുതുക
നീ കണ്ടസത്യങ്ങൾ ,നിൻറെ വേദനകൾ .

No comments:

Post a Comment

മാമ്പൂവ്

    മാമ്പൂവ് മാമ്പൂവ്  മണക്കുന്ന മകര മാസം  മനസോടിച്ചെല്ലുന്നു മാഞ്ചോട്ടിൽ  മാനത്തുനോക്കി ഇളം കാറ്റിൽ  ആടുന്നു മാകന്ദ പൂമകുടം. പൊൻവെയിലിലോ കണ...