Thursday 14 March 2019

ആനച്ചോറു കൊലച്ചോറു.

ആനച്ചോറു  കൊലച്ചോറു

തോളിൽ  ഒരുതോർത്തും
കയ്യിൽ നീണ്ട തോട്ടിയും ,
രാവും പകലും കരുതലോടെ
പാടു പെടുന്നാ  പാപ്പാൻ  
ചങ്ങലക്കിട്ട ആനയുമായി 
അലയുന്നു അലയടിക്കും 

ആഘോഷപറമ്പുകളിൽ.

ആ പാപ്പാൻ കൂർത്തകൊമ്പു തലോടി .
ഇടത്താനെ വലത്താനെ പറയുമ്പോൾ
വർണ്ണകുടയേന്തി ചിരിച്ചിരിക്കുന്നു
മുകളിൽ   അവതാരങ്ങൾ.
ആരവങ്ങളിൽ നിറയുന്ന വഴിയോരങ്ങൾ
വർണകൊടികൾ തോരണങ്ങൾ .
കളിപ്പാട്ടക്കോപ്പുകൾ ചാഞ്ചാടും കടകൾ.
ആ പാപ്പാൻ കൂർത്തകൊമ്പു തലോടി .
അനുസരിപ്പിച്ചൂ കൊണ്ടുപോകുന്നു .
ജീവിക്കാൻ  വേണ്ടി....


ഉത്സവരാവിൽ  ദീപങ്ങൾ  നിറഞ്ഞു,
സംഗീത സദസുകൾ മുഴങ്ങി ,
ഗർഭംകലക്കും വെടിനാദം  ചെവികൾപൊത്തി
 ഗജവീരൻറ് വിറച്ചൊന്നു ആടി
തുമ്പികൈ ഉയർത്തി ചിന്നം വിളിച്ചു
ചിതറിയോടി ജനസാഗരം
അലറിവിളിച്ച കൊമ്പൻറെ
കൊമ്പുകളിൽ രക്തക്കറ
അറിഞ്ഞോ അറിയാതെയോ
പലരും നിലവിളിക്കുന്നു
ആനച്ചോറു കൊലച്ചോറു.
പാപ്പാനെ ആന കുത്തികൊന്നു.

No comments:

Post a Comment

മാമ്പൂവ്

    മാമ്പൂവ് മാമ്പൂവ്  മണക്കുന്ന മകര മാസം  മനസോടിച്ചെല്ലുന്നു മാഞ്ചോട്ടിൽ  മാനത്തുനോക്കി ഇളം കാറ്റിൽ  ആടുന്നു മാകന്ദ പൂമകുടം. പൊൻവെയിലിലോ കണ...