Monday 1 April 2019

ഹേയ് ചിത്രഗുപ്താ,

ഹേയ്  ചിത്രഗുപ്താ, 

ഇവിടെ വിസ്താരങ്ങൾ ഹാസ്യമാകുന്നു
ഇതു നരകമോ സ്വർഗ്ഗമോ....
ചുറ്റും പൊട്ടിച്ചിരികൾ വിപ്രലഭങ്ങൾ
അനാഥ ബാല്യങ്ങൾ തൻ ഞരങ്ങലുകൾ.
പട്ടിണിക്കിട്ടും പൊള്ളിച്ചും വഞ്ചിഞ്ചും
ഗർഭപാത്രങ്ങങ്ങൾ ശവകുഴിയാകുമ്പോൾ
ചാപിള്ളകൾക്കു ഈറ്റില്ലമിവിടം. 

മനുഷ്യൻറെ ഹിസാബുപുസ്തകത്തിൽ
കുറ്റപത്ര താളുകൾ കൂടുന്നു.
നിൻറെ കാര്യദർശികൾ കാവലാളുകൾ
മന്ധരമന്ദിരങ്ങളിൽ മയങ്ങുന്നു.
ഇനിയും വൈകരുത് വെട്ടുപോത്തിൻറെ
മുകളിൽ ഈ നാട്ടിലിറങ്ങുക.

ഇന്ന് അന്ത്യന്യായവിസ്‌താര ദിനം
നരാധമന്മാരുടെ തലമണ്ട അറുത്തു
കല്മഷംമാറ്റി ദൈവത്തിൻ
സ്വന്തം ഭൂമി നീ ഉഴുതുമറിക്കുക.

No comments:

Post a Comment

മാമ്പൂവ്

    മാമ്പൂവ് മാമ്പൂവ്  മണക്കുന്ന മകര മാസം  മനസോടിച്ചെല്ലുന്നു മാഞ്ചോട്ടിൽ  മാനത്തുനോക്കി ഇളം കാറ്റിൽ  ആടുന്നു മാകന്ദ പൂമകുടം. പൊൻവെയിലിലോ കണ...