Tuesday 15 October 2019

മനസാകുമീ ചില്ലുപാത്രം

എൻ മനസാകുമീ ചില്ലുപാത്രം
തനിച്ചിരിക്കുമ്പോൾ നീ
നിറച്ചുതന്നാപ്രണയമഴയിൽ
തീർത്തു വിനോദദൃശ്യങ്ങൾ.

ചിരിച്ചോടിക്കളിക്കുന്നു
മിന്നുന്നചിറകുമായി
ഒരായിരം വർണ്ണമത്സ്യ൦
ഒരുമിച്ചുകൂടുമ്പോൾ തനി സ്വർണ്ണമത്സ്യ൦.

ആ അഴക് നോക്കി
ഞാൻരസിച്ചിടുമ്പോൾ
പരൽമീൻ പോലെ നിന്റെമിഴികൾ
കണ്ണാടിക്കൂടിലൂടെ എന്നെ നോക്കി.

കണ്ടിലെ ഇളകുമാ നീർച്ചെടികൾക്കിടയിൽ
മുട്ടിയുരുമ്മി മുത്തംനൽകുന്നത്.
അങ്ങനെ അവർ നീന്തിതുടിക്കുമ്പോഴും
അഴുക്കു നിറഞ്ഞ അടിത്തട്ടിലേക്കു
ഉരസി കലുഷമാകാതെ ആ ചില്ലുപാത്രം.

നമ്മൾ തൻ നയനങ്ങളെ
വർണ്ണ മത്സ്യങ്ങളാക്കി ,
അല്ലയോ പ്രിയേ പ്രണയിപിക്കുന്നു..
വിനോദ്‌കുമാർ വി


No comments:

Post a Comment

മാമ്പൂവ്

    മാമ്പൂവ് മാമ്പൂവ്  മണക്കുന്ന മകര മാസം  മനസോടിച്ചെല്ലുന്നു മാഞ്ചോട്ടിൽ  മാനത്തുനോക്കി ഇളം കാറ്റിൽ  ആടുന്നു മാകന്ദ പൂമകുടം. പൊൻവെയിലിലോ കണ...