Saturday 12 October 2019

നാത്തൂന്മാർ രണ്ടാളും

നാത്തൂന്മാർ രണ്ടാളും  
നാത്തൂന്മാർ രണ്ടാളും
അടുത്തടുത്തായി മതിലുകളില്ലാത്ത
വീടുവെച്ചു.
എത്ര കാര്യമായി അവർ ജീവിച്ചിരുന്നു
നേരത്തോടുനേരം  എന്തുകറിവെച്ചാലും
കാര്യമായി വാഴയിലയിൽ
പൊതിഞ്ഞു കൊടുത്തു വിടും.
എടിയേ, നാത്തൂനേ പോകുമ്പോൾ
ഇത്തിരി തൊട്ടു കളയണെ
അല്ലെങ്കിൽ ചിലപ്പോൾ
വയറിനുപിടിക്കില്ല ....
കുഴിമാടത്തിൽ കിടപ്പുണ്ടെ
പരേതനായ മൂപ്പീനിൻറെ ആത്മാവ്
കൊതിയോടെകാണുന്നുണ്ടെ
പിന്നെ എന്നെ പഴിക്കരുതേ.
അക്കാലം ഇക്കാല൦ കാണുന്നില്ലെ.
ഇപ്പോൾ കുഴിമാടത്തിൽ
പാവം ആത്മാക്കൾ കൊതിക്കുകയില്ല
കുഴിമാന്തി അനേഷിച്ചാൽ  പറയും
തിന്നത് കൊടും വിഷമല്ലെ.

No comments:

Post a Comment

മാമ്പൂവ്

    മാമ്പൂവ് മാമ്പൂവ്  മണക്കുന്ന മകര മാസം  മനസോടിച്ചെല്ലുന്നു മാഞ്ചോട്ടിൽ  മാനത്തുനോക്കി ഇളം കാറ്റിൽ  ആടുന്നു മാകന്ദ പൂമകുടം. പൊൻവെയിലിലോ കണ...