Friday 25 October 2019

അമൃതക്കടൽ

അമൃതക്കടൽ
അമൃതo നിറയും ആഴക്കടലിൽ
മേലേക്കുയരും തിരകൾക്കിടയിൽ
എന്നും ഹർഷാരവങ്ങൾ മുഴക്കുമാ
കടല്‍ക്കാക്കകൾ ചെല്ലും.
ഒരുനാൾ തിരുവായ്ക്കു എതിർവാതുറന്നു
അതിൽ നീറുന്ന ഉപ്പിനെ ചൊല്ലി
നിറയുന്ന ചേറിനെ ചൊല്ലി തർക്കംതുടർന്നു,
തീരംകവരുന്ന തെമ്മാടി തിരകളെച്ചൊല്ലി
ആ തീരത്തുതിരകളോടെതിർത്തു നിന്നു.
അമൃതo നിറയും വിനയം നിറയും
ആഴക്കടലിൻ തനിക്കൊണം കണ്ടു.
അമൃതക്കടൽ പുഞ്ചിരിച്ചുനിന്നു
തീക്കട്ടയിൽ ഉറുമ്പരിക്കുമോ?
ഹര്ഷാരവമുഴക്കിയ ഹര്ഷാരവമുഴക്കിയ
ചോരത്തിളപ്പുള്ള ആ പ്രാണിയെ
തിരകളാൽ ചുരുട്ടി അമർത്തി എറിഞ്ഞു
തീരക്കല്ലിൽ ചിതറി രക്തനിറം പകർന്നു.
വെള്ളവസ്ത്രമിട്ട സ്രാവുകൾ ചോരിവായ്തുറന്നു
വെള്ളക്കഴുകന്മാർ എല്ലുകൾ കടിച്ചുകീറുന്നു.
കണ്ടു കേട്ടു എങ്കിലും ഓരോദിനവും
ഭജനയുമായി പലരും വന്നു
പ്രജാ പാലകരോ കുമ്പിട്ടു നിന്നു.
"അമൃതക്കടൽ" സായാഹ്ന
സൂര്യനുമായി പുഞ്ചിരിച്ചുനിന്നു.

No comments:

Post a Comment

മാമ്പൂവ്

    മാമ്പൂവ് മാമ്പൂവ്  മണക്കുന്ന മകര മാസം  മനസോടിച്ചെല്ലുന്നു മാഞ്ചോട്ടിൽ  മാനത്തുനോക്കി ഇളം കാറ്റിൽ  ആടുന്നു മാകന്ദ പൂമകുടം. പൊൻവെയിലിലോ കണ...