Monday 17 August 2020

പട്ടടയിൽ തെങ്ങിൻ ആത്മഗതം

 പട്ടടയിൽ  തെങ്ങിൻ  ആത്മഗതം

ചത്ത് ചത്ത് അകലും പലരും 

അങ്ങനെ പല പല പറമ്പിൽ 

അവ പട്ടടതെങ്ങായി മാറും    

കാറ്റിലും മഴയിലും തെക്കേത്തു 

നിന്നു വാനോളമുയർന്നു 

ചുറ്റുംനോകും അങ്ങനെ 

ചത്ത് ചത്ത് അകന്നവർ 

തമ്മിൽ വീണ്ടുംകാണും തലയാട്ടും.


തമ്മിൽ വീണ്ടുംകാണും തലയാട്ടും

തണലായി ചതിക്കാത്ത  തെങ്ങ്‌.

ഫലഭുഷ്ടിയുള്ള  ആ മണ്ണിൽ

പൊട്ടിമുളക്കുന്ന പുല്ലുകളും 

തുമ്പയും ചേമ്പും കാട്ടുവള്ളികളും 

കൂട്ടിനുരാത്രികളിൽ പെറ്റു 

പെറ്റു അടുത്ത കുറെ ചാവാലിപ്പട്ടികളും 

രാപ്പകലുകൾ തൂവൽസ്പർശമേറ്റ്‌ 

കളകൂജനങ്ങൾ കേട്ട്  

വീണ്ടും പലതുംകേട്‌ നിൽക്കും .


പോറ്റിവളർത്തിയ  കൊച്ചുമക്കൾ   

പച്ചപ്പരിഷ്കാരികൾക്കിപ്പോൾ 

ദോഷങ്ങൾ കൂടിയത്ര,

പ്രാർത്ഥിച്ച ദൈവത്തിനും 

സുഗന്ധധൂമദ്രവ്യങ്ങളിൽ 

പട്ടട തെങ്ങിൻ പൂവും വേണ്ടത്രെ 

കരിക്കും നേദ്യം വേവിക്കാൻ 

കൊതുമ്പും വേണ്ടത്രെ...

ദോഷങ്ങൾകൊണ്ട് അകന്നുപോകും 

മുമ്പേ എന്നെ വെട്ടിക്കളയണം 

പട്ടടയിൽ തെങ്ങിൻ  ആത്മഗതം.

Vinod kumar V

No comments:

Post a Comment

മാമ്പൂവ്

    മാമ്പൂവ് മാമ്പൂവ്  മണക്കുന്ന മകര മാസം  മനസോടിച്ചെല്ലുന്നു മാഞ്ചോട്ടിൽ  മാനത്തുനോക്കി ഇളം കാറ്റിൽ  ആടുന്നു മാകന്ദ പൂമകുടം. പൊൻവെയിലിലോ കണ...