Wednesday 26 February 2020

കര പതിമൂന്നു

കര പതിമൂന്നു മാത്രമല്ല
ചെട്ടികുളങ്ങരയിൽ ..
കര പതിമൂന്നു മാത്രമല്ല
ചെട്ടികുളങ്ങരയിൽ ..
കരകൾ  കടന്നു കടൽ കടന്നു
പ്രിയജനം ഏറുന്നെ...
ഈ ഏകതാളം പാടുന്നെ
തന്നെ താനന്നെ
തന്നെ താനന്നെ
താനാന്നെ താനാന്നെ
തന്നെ താനന്നെ .
ഹൃത്തടത്തിൽ ആമോദം
വാദ്യമേള ആഘോഷ൦ ,കുമ്മിയാടി
കുത്തിയോട്ടച്ചുവടുകൾ കുട്ടികൾ
വെയ്ക്കുമ്പോൾ ,രാപ്പകലുകൾ
കാല്പനികതയിൽ  പ്രഭാപൂരിതമാകുന്നു .
അമ്മെ  ,അകമ്പടിയേകാൻ
കഴിയാതെ മരുഭൂവിൽ നീറുന്നു .
ഞാൻ  മരുഭൂവിൽ നീറുന്നു .
തന്നെ താനന്നെ
തന്നെ താനന്നെ
താനാന്നെ താനാന്നെ
തന്നെ താനന്നെ
ഓർമ്മകൾ ചിറകുകൾ വീശി 
നാട്ടുവഴികളിൽ  ഓടിയ ബാല്യ൦. 
കാണാം മാവിൻകൊമ്പത്തായി
ആടിയാടി രാരിരക്കാറ്റിൽ  ഉയരും
കൂടാരo, കിന്നരികൾ മിന്നുന്നു.
മുതിരക്കഞ്ഞിക്കുടിച്ചു .
എള്ളിൻ പൂക്കൾ നുള്ളി, ഒത്തുപിടിച്ചപ്പോൾ 
തുള്ളും തേരും കുതിരകൾ കണ്ടോ
കാഴ്ചക്കണ്ടത്തിൽ  എത്തുന്നേ
ആർപ്പുവിളികൾ നിറയുന്നെ.
തന്നെ താനന്നെ
തന്നെ താനന്നെ
താനാന്നെ താനാന്നെ
തന്നെ താനന്നെ .
ഈ കുംഭഭരണി നാളിൽ
സ്വർഗ്ഗ൦ വേറൊണ്ടോ? 
തിരുവുത്സവലഹരിയിൽ .
സ്തുതികൾ പാടി ചുറ്റിക്കറങ്ങിടാം
ദേശം ചെട്ടികുളങ്ങരയിൽ
കമനീയകാഴ്ചകൾക്കിടയിൽ 
ദീപാരാധനയിൽ എൻ ഹൃദയം
ചെറുദീപമായി നിർലീനമായീടും .
തന്നെ താനന്നെ
തന്നെ താനന്നെ
താനാന്നെ താനാന്നെ
തന്നെ താനന്നെ .


No comments:

Post a Comment

മാമ്പൂവ്

    മാമ്പൂവ് മാമ്പൂവ്  മണക്കുന്ന മകര മാസം  മനസോടിച്ചെല്ലുന്നു മാഞ്ചോട്ടിൽ  മാനത്തുനോക്കി ഇളം കാറ്റിൽ  ആടുന്നു മാകന്ദ പൂമകുടം. പൊൻവെയിലിലോ കണ...