Thursday 17 September 2020

ക്രൂരമ്പേറ്റ പക്ഷിരാജൻ

  ക്രൂരമ്പേറ്റ പക്ഷിരാജൻ

കിരാതാ നിൻറെ ക്രൂരമ്പേറ്റ വേട്ടക്കാരൻ  ഞാൻ 

വിശക്കുമ്പോൾ വയറിനായി വേട്ടയാടും പരുന്താണ്  ഞാൻ 

നീ തൊടുത്ത ആ ശരം മിന്നൽ വേഗതയിൽ

എൻറെ മുതുകിലൂടെ ഹൃദയത്തിൽ  തുളച്ചിറങ്ങി,എൻ വിധി 

മിഴികളിൽ  ഉത്താപം നിറഞ്ഞു ചിറകുകൾ മെല്ലെ ഒതുക്കി 

മൂർച്ചയുള്ള കൊക്കും റാഞ്ചി പിടിക്കും നഖങ്ങളുംവിറക്കുന്നു 

ഉയരങ്ങളിൽ എന്നിട്ടും വേദനയോടെ പിടിച്ചിരുന്നു 

എൻ ചെറുനാവ്  ഇറ്റുവെള്ളം മോഹിച്ചെന്തോ മന്ത്രിച്ചു.



ആ ശരം ചുവന്ന് രക്ത൦ ചൊരിയുമ്പോൾ 

നീ വിജയഭേരി മുഴക്കി കാട്ടാളനൃത്തമാടുന്നു 

"ഹൃദയം തുടിക്കുന്നു "പറയുന്നു...സൂര്യകിരണങ്ങളേ 

വഴികാട്ടു മേഘരഥങ്ങളെ നിങ്ങൾ തോളേറ്റു 

ചക്രശ്വാസമെടുത്തു ചങ്കൂറ്റമൂടെ ഈ ക്രൂരമ്പുമായി 

പറക്കും ഈ പക്ഷിരാജൻ ,കിരാതാ നിൻറെ 

കാൽച്ചുവട്ടിൽ വീണു ഞാൻ പിടയില്ല 

കിരാതാ ആ കാൽച്ചുവട്ടിൽ മരിക്കില്ല .. 

No comments:

Post a Comment

മാമ്പൂവ്

    മാമ്പൂവ് മാമ്പൂവ്  മണക്കുന്ന മകര മാസം  മനസോടിച്ചെല്ലുന്നു മാഞ്ചോട്ടിൽ  മാനത്തുനോക്കി ഇളം കാറ്റിൽ  ആടുന്നു മാകന്ദ പൂമകുടം. പൊൻവെയിലിലോ കണ...