Saturday 11 April 2020

പൂവാടിയിൽ

എന്തേ ഇവിടാരും മിണ്ടാത്തെ
ധന്യ"മീ പൂവാടിയിൽ
നിത്യ"പ്രേമാ"മയമായി
"അനി"ലനും തഴുകി
പോകവേ "സ്വപ്ന"ങ്ങൾ
പോലെ വീണ്ടും നിറയും
ക്യാമ്പസ്സിൻ  വർണ്ണങ്ങളെ.
താലോലിക്കുവാൻ 
പറന്നെത്തുക ഇവിടെ
ആ "ഓമന"ക്കിളികളെ
കൊത്തിപ്പെറുക്കി പഠിച്ചു
വിത്തുകൾ നട്ടുവളർത്തി
നിത്യവും പൂ ചെടികളെ കരുതിയ
നമ്മൾ ആ അഴകുള്ള കിളികൾ
പലവഴി പറന്നുപോയ കൂട്ടുകാർ.
..................................................................
കാലം വെള്ളവരച്ചുവെങ്കിലും
തൂവലുകൾ കൊഴിഞ്ഞെങ്കിലും
കണ്ടില്ല എന്നുനടിച്ചെങ്കിലും
പൂർണ്ണമായി ഒഴിവാക്കരുതേ
ഈ പൂവാടിയെ .....എഴുതുക
പറയുക ചലപില പാടുക ...
മിണ്ടാതിരിക്കുവാൻ കഴിയുമോ
അലിവുള്ള കിളികളെ
പലവഴി പറന്നുപോയ കൂട്ടുകാർ.
.....................................................................
വേദനകൾ തൻ വേനൽമാറം
കൈയും മുഖവും കഴുകുക
പ്രാർത്ഥിക്കുക കൂട്ടിൽ ചേക്കേറുക
ചങ്ങാതിമാരെ "സന്ധ്യ"യിൽ ശുഭരാത്രിനേരുക .
പുലരിയിൽ സുപ്രഭാതംനേരുക.
ചിറകുവിരിച്ചുമാനത്തുയരെപ്പറക്കുക...
അഴകുള്ള കിളികളെ
അലിവുള്ള കിളികളെ
ഒരുവാക്കെങ്കിലും മിണ്ടിപ്പോവുക.
എന്ന് നീലച്ചിറകുള്ള പക്ഷി

No comments:

Post a Comment

മാമ്പൂവ്

    മാമ്പൂവ് മാമ്പൂവ്  മണക്കുന്ന മകര മാസം  മനസോടിച്ചെല്ലുന്നു മാഞ്ചോട്ടിൽ  മാനത്തുനോക്കി ഇളം കാറ്റിൽ  ആടുന്നു മാകന്ദ പൂമകുടം. പൊൻവെയിലിലോ കണ...