Saturday 24 October 2020

വഴിയമ്പലം

  വഴിയമ്പലം 

വഴിയമ്പലമാകുന്നു  മനസ്സ് 

ഉലച്ചിലേറ്റ മേൽക്കൂരയുമായി 

ചുറ്റും നോക്കുന്ന വഴിയമ്പല൦ 

അവിടെ ദുഖഭാണ്ഡവും ചുമ്മി 

ഒരുവൻ വന്നിരുന്നു 

കണ്ണീർമഴയിൽ ആ മിന്നലിൽ 

ഉണ്ടായിരുന്നു അവൻറെ 

കയ്യിൽ ഒരു പൊതിച്ചോറ്.

തട്ടി തുടച്ചു കിടക്കാൻ 

ഞാൻ ഒരു തഴപ്പായിടുന്നു,

പൊതിച്ചോറു പങ്കിട്ട് തിന്നും .

എന്നോടൊപ്പം ഉറങ്ങുന്നു 

അതിലൂടെ വിഷം 

തന്ന് എന്നേ  ഉറക്കികെടുത്തി  

പുലരവേ പോയിമറയുന്നു 

ഈ രാത്രിയിൽ ഇനി നീ 

ദുഖഭാണ്ഡവും ചുമ്മിവരുമോ  

വഴിയമ്പലമാകുന്ന ഈ  മനസ്സിൽ 

No comments:

Post a Comment

മാമ്പൂവ്

    മാമ്പൂവ് മാമ്പൂവ്  മണക്കുന്ന മകര മാസം  മനസോടിച്ചെല്ലുന്നു മാഞ്ചോട്ടിൽ  മാനത്തുനോക്കി ഇളം കാറ്റിൽ  ആടുന്നു മാകന്ദ പൂമകുടം. പൊൻവെയിലിലോ കണ...