Monday 18 January 2021

മരിച്ചമുടിയുടെ മുഖംതേടി.

 മരിച്ചമുടിയുടെ മുഖംതേടി.


കവിക്കൊരു മുടിനാരുകിട്ടി
അയാളുടെ മാറിൽ ഇളകി
ഉരുണ്ട ചുരുൾ മുടിയുടെ
മുഖംതേടി എഴുതിത്തുടങ്ങി

ആ മുടിയുടെ ഒരറ്റത്ത്
കാളിയുടെ മുഖമാകാം
ചിലപ്പോള്‍ ദേവിയുടെ
മുഖമാകാം...ഉറച്ചുവിശ്വസിക്കാം
അത് പെണ്ണിൻ മുടിതന്നെ.


പാറിയെത്തിയ ആ കറുത്ത
നീണ്ടമുടിയുടെ പാദത്തിൽ,
ഗന്ധംകിട്ടി മുല്ലപ്പൂമ്പൊടിയാകാം,
കൃഷ്ണ തുളസ്സിതളിരിലകൾ ആകാം

തഴുകവേ മുടിയുടെ നടുവിലൊരു
കുളിരു൦ കിട്ടി, ചാറ്റൽ മഴയിൽ
തേച്ചുകുളിച്ച എണ്ണയാകാം
ഊറിപ്പോയ രക്തപ്പശയാകാം...
മരിച്ച മുടിയുടെ കവിതകിട്ടി .
Vinod Kumar V

No comments:

Post a Comment

മാമ്പൂവ്

    മാമ്പൂവ് മാമ്പൂവ്  മണക്കുന്ന മകര മാസം  മനസോടിച്ചെല്ലുന്നു മാഞ്ചോട്ടിൽ  മാനത്തുനോക്കി ഇളം കാറ്റിൽ  ആടുന്നു മാകന്ദ പൂമകുടം. പൊൻവെയിലിലോ കണ...